Wednesday, May 13, 2020

അപ്പാർത്തീഡും മണ്ഡേലയും ഇൻവിക്ടസും

      ഏപ്രിൽ 27 ദക്ഷിണാഫ്രിക്കയിൽ സ്വാതന്ത്ര്യദിനമാണ്. വർണ്ണവിവേചനത്തിന്റെ എല്ലാ കെട്ടുപാടുകളേയും പൊട്ടിച്ചെറിഞ്ഞ്  അപ്പാർത്തീഡിനെ ചവറ്റ് കൊട്ടയിലേക്കെറിഞ്ഞ് സാർവ്വത്രിക വോട്ടവകാശം എല്ലാവരും വിനിയോഗിച്ച ദിനം.. നെൽസൺ മണ്ഡേല എന്ന വിമോചന സൂര്യന്റെ ദനം. മണ്ഡേലയെ കുറിച്ച് എതിരഭിപ്രായങ്ങൾ ഉണ്ട് എങ്കിലും ഒരു ജനതയെ സാമൂഹിക വിപ്ലവത്തിലേക്ക് നയിക്കാൻ ചാലകശക്തിയാവാൻ മണ്ടേലക്ക് കഴിഞ്ഞു. ഹോസ (xhosa) എന്ന ഗോത്രഭാഷയിൽ പ്രശ്നക്കാരൻ എന്നും അർത്ഥം വരുന്ന റോലിഷ്ലാഷ്ല(Rolihlahla)  എന്നായിരുന്നു മാതാപിതാക്കൾ ജനന നേരത്ത് ഇട്ട പേര്.കോളനിക്കാലത്ത് ഇംഗ്ലീഷ് പേര് വേണമെന്ന ശല്യത്തിൽ ക്ലാസ് ടീച്ചർ ആദ്യദിനം നൽകിയ പേരാണ് മണ്ഡേല. സാമാജ്യത്വ ശക്തികൾക്ക് ഒരു പ്രശ്നക്കാരൻ ആയിരുന്ന അദ്ദേഹം നിരവധി വർഷങ്ങൾ ജയിലിൽ കിടന്നു. ജയിലിൽ അദ്ദേഹത്തെ പ്രചോദിപ്പിച്ച ഒരു കവിതയുണ്ട്, വില്യം ഏണസ്റ്റ് ഹെൻലിയുടെ ഇൻവിക്ടസ്(Invictus). ഏത് പ്രതിസന്ധിയിലും പ്രതീക്ഷ കൈവിടാതിരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കുഞ്ഞുകവിത. മണ്ഡേല തന്റെ പ്രസംഗങ്ങളിലും പറഞ്ഞിരുന്ന അതിലെ അവസാന വരികൾ ഇങ്ങിനെയാണ്" I am the master of my fate , I am the captain of my soul". ഈ കോവിഡ് കാലത്ത് നമുക്കം ഈ വരികൾ പ്രചോദനമാകണം. ആർക്കും കീഴടങ്ങാതെ എന്റെ വിധിയെ ഞാൻ നിശ്ചയിക്കും എന്ന ഉറച്ച ബോധത്തോടെ മുന്നോട്ട് പോകാം..
jitheshmaniyat@gmail.com

No comments: